Thursday, May 30, 2013

സൈക്കിള്‍

       

 വിടെയിങ്ങനെ പതുങ്ങിയിരിക്കാം.തല താഴ്ത്തി ഒറ്റക്കണ്ണിട്ട് അവന്‍ അന്നമ്മ ട്ടീച്ചറെ നോക്കി.ഇല്ല അങ്ങനെ ശ്രദ്ധിക്കാന്‍ വഴിയില്ല.അവസാനത്തെ ബഞ്ചിന്‍റെ ഇങ്ങേയറ്റം വരെയൊന്നും സോഡാചില്ലിന്‍റെ  കണ്ണടയിലൂടെയുള്ള നോട്ടം എത്തുകയില്ല.സമയം പോകും തോറും അച്ചുവിന് ആധിയായി.എങ്ങനെയും പുറത്തുചാടണം.
                                       ടീച്ചര്‍ ബോര്‍ഡില്‍ എഴുതാന്‍ തിരിഞ്ഞ സമയം കൊണ്ട് ഊളിയിട്ടു വെളിയിലേക്ക് ഒരു ചാട്ടം.നാണുചേട്ടന്‍റെ മുറുക്കാന്‍  കടയ്ക്കു പിന്നിലെ ഇടവഴിയില്‍ അപ്പാച്ചി കാത്തുനില്‍പ്പുണ്ടാകും.ആ വഴിയിലൂടെ പോയാല്‍ എളുപ്പം ബീച്ചിലെത്താം.അധികം ആരും കാണില്ല.
                 ഇനിയിപ്പോ ഇതല്ലാതെ വേറെ വഴിയില്ല.എത്ര നാളായി അച്ഛന്‍ സൈക്കിള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു പറ്റിക്കുന്നു.

"അടുത്ത ക്ലാസിലേക്ക് ജയിച്ചാല്‍ മേടിച്ചു തരാം"

ഇതിങ്ങനെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.ഇനിയും അച്ഛനെ വിശ്വസിച്ചിരുന്നിട്ട് കാര്യമില്ല.കാശുണ്ടാക്കാന്‍ എനിക്കും പറ്റും.ക്ലാസ്സിലെ കൊല്ലിയും വേണുവും മണപ്പുറവുമൊക്കെ എന്തോരം കാശുമായിട്ടാ സ്കൂളില്‍ വരുന്നത്.എന്തായാലും അപ്പാച്ചിയുടെ അത്രയും പത്രാസ് ആര്‍ക്കുമില്ല.യൂണിഫോറം വേണ്ടാത്ത ദിവസങ്ങളില്‍ അവന്‍റെ  വരവ് കാണണം.അവന്‍റെതു  പോലെ ഷര്‍ട്ടും ജീന്‍സുമൊക്കെ  എന്നാണോ എനിക്കൊന്നു ഇടാനാവുക.
             അപ്പാച്ചിയുടെ പണിയെക്കുറിച്ച് കേട്ടപ്പോള്‍ അതിശയം തോന്നി.ബീച്ചില്‍ പോയി വെറുതെ സായ്പ്പന്മാരെയോന്നു എണ്ണയിട്ടു തിരുമ്മിക്കൊടുക്കുക.!!മണിക്കൂറിനാണത്രേ കാശ്.!അവനാണ് പറഞ്ഞത് ഒരു ആഴ്ച കൊണ്ട് ഒന്നല്ല രണ്ടു സൈക്ലിളിനുള്ള കാശു കിട്ടുമെന്ന്.!!
 അപ്പാച്ചി ബീച്ചില്‍ കൊണ്ടുപോയി സായ്പ്പിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല.സ്വപ്നത്തില്‍ മുഴുവന്‍ സൈക്കിള്‍ ആയിരുന്നു.സ്കൂളിലേക്ക് എല്ലാരുടെം മുന്‍പിലൂടെ സൈക്കിളിലുള്ള യാത്ര.....ഹോ ഓര്‍ക്കുമ്പോള്‍ തന്നെ എന്തൊരു രസമാണ്.
നടക്കാത്ത ഒരാഗ്രഹം കൂടിയുണ്ട്.നിമിഷയെയയൂം പിന്നിലിരുത്തി ടൌണില്‍ ഒന്ന് ചുറ്റണം.സ്കൂളില്‍ വച്ചല്ലാതെ കണ്ടുമുട്ടിയാല്‍ നോക്കാന്‍ പോലും പേടിയുള്ള അവള്‍ വരില്ലെന്നുറപ്പാണ്.അവളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ നെഞ്ചിനുള്ളില്‍  എന്തോ പോലെ.

" എടാ മൈ.....എത്ര നേരമായി.വേഗം വന്നെ"

അപ്പാച്ചി.ആളിത്തിരി ദേഷ്യക്കാരനാണ്.പക്ഷെ എന്നോട് വല്യ കാര്യമാണ്.

സായിപ്പിന്‍റെ  അടുത്തെത്തിയാല്‍ ചെയ്യേണ്ടതൊക്കെ നടത്തത്തിനിടയില്‍ അവന്‍ പറഞ്ഞുകൊണ്ടിരുന്നു.സ്കൂള്‍ വിടുന്ന സമയത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മതിയായിരുന്നു.വീടിലെങ്ങാനും അറിഞ്ഞാല്‍ അതോടെ കഴിഞ്ഞു.

ബീച്ചിലെത്തി.അച്ഛന്‍റെ  കൂടെ വന്നിട്ടുള്ളപ്പോഴൊക്കെ കണ്ടിട്ടുണ്ട് വെള്ളപ്പാറ്റകളെ  പ്പോലെയുള്ള സായ്പ്പിനേം മദാമ്മയേം.ഇന്നിതാ ഞാനൊരെണ്ണത്തിനെ തോടുകയല്ല  തിരുമ്മാന്‍ പോകുന്നു.
പരിഭ്രമത്തിനിടയിലും ഒരു ആവേശം തോന്നി.

ബീച്ചിനടുത്തുള്ള ഒരു വീട്ടിലേക്കു അപ്പാച്ചി കൂട്ടിക്കൊണ്ടു പോയി.

"ഇവിടെ നിക്ക്.ഞാനിപ്പം വരാം."

അവന്‍ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.ഇവിടെയൊക്കെ നല്ല പരിചയമാണവന്.പരീക്ഷയ്ക്കൊക്കെ മൊട്ട കിട്ടിയാലും അവനു ഇന്ഗ്ലിഷില്‍ സംസരിക്കാനറിയാം.

" അച്ചൂ...വാടാ.പിന്നെ അതൊരു കിളവനാ.ഇഷ്ടം പോലൊക്കെ അങ്ങ് ചെയ്തെക്കണം.നിന്നെയങ്ങേര്‍ക്ക് പിടിച്ചാല്‍ കാശിഷ്ടം പോലെ കിട്ടും.എന്നും വരികേം ചെയാം."

വീടിന്റെ പിന്നാമ്പുറത്ത്കൂടി പടവുകള്‍ കയറി മുകളിലെ മുറിയിലെത്തി.ഒരു പ്രായം ചെന്ന സായിപ്പ് പുസ്തകം വായിച്ചിരിക്കുന്നു.ഇതുവരെ തോന്നാഞ്ഞ ഒരു പേടി ഉള്ളില്‍.,.
കുഴപ്പമാകുമോ....?

"good morning sir"

അയാള്‍ പുസ്തകം താഴ്ത്തി ഞങ്ങളെ നോക്കി.

"hello my dear.how are you.who is this boy?"

"this is my friend.he came for you today"

"well.....very good.welcome my sweet.come on...come here"

" അപ്പൊ ശരി ഞാന്‍ പോട്ടെ .നാളെ കാണാം"  അപ്പാച്ചി പോയി.

ആകെ ഒരു വല്ലായ്മ.എങ്ങനെയാണ് തുടങ്ങുക.തിരുമ്മാനുള്ള എണ്ണയൊക്കെ എവിടെയാണോ?സായിപ്പ് പതുക്കെ കയ്യില്‍ പിടിച്ചു..വല്ലാത്തൊരു പതുപതുപ്പ്.
അയാളുടെ സംസാരം വ്യക്തമാകുന്നില്ലായിരുന്നു.

****                             ****                                   ****                                        

ദൈവമേ...നേരം സന്ധ്യയായോ.എങ്ങനെയാണ് അവിടെനിന്നും രക്ഷപ്പെട്ടതെന്ന് ഓര്‍മയില്ല.എന്തിനാന്  അയാള്‍ തന്നെ അങ്ങനെയൊക്കെ ചെയ്തത്.വൃത്തികെട്ടവന്‍.,.ഓര്‍ക്കുമ്പോള്‍ ഛര്‍ദ്ദി വരുന്നു.
ശരീരമാകെ വേദനിക്കുന്നു.അല്‍പ്പം വെള്ളം കിട്ടിയിരുന്നെങ്കില്‍..,തല ചുറ്റുന്ന പോലെ,ഇതെവിടാണ്...വഴി തെറ്റിയോ?

മുന്‍പോട്ടു പോയ ഒരു ഓട്ടോ റിക്ഷ പെട്ടെന്നവിടെ നിന്നു.ആരോ വെളിയിലിറങ്ങി നടന്നു വരുന്നു.അച്ഛനാണോ.നെഞ്ചില്‍ തീയാളി.

"അച്ചൂ...നീയെന്താടാ ഈ സമയത്തിവിടെ?? "

കരച്ചില്‍വന്നു.അച്ഛന്റെ കയ്യിലേക്ക് തളര്‍ന്നു വീഴുമ്പോള്‍ പിറകില്‍ നിക്കര്‍ നനച്ചു രക്തം താഴേക്ക്‌ ഒഴുകി.മങ്ങിയ വെട്ടത്തില്‍ ഓട്ടോക്ക് മുകളില്‍ ഒരു സൈക്കിള്‍!.!.! ....ആ പിഞ്ചു ഹൃദയം വിങ്ങി.

ഓട്ടോറിക്ഷ പാഞ്ഞു പോയി.റോഡരുകില്‍ കിടന്ന ഒരു പഴയ പോസ്റ്റര്‍ പറന്നു ഓടയിലേക്കു വീണു.

" VIGIL-ZERO TOLERANCE ON CHILD ABUSE.BE A GUARDIAN ANGEL"
If you suspect any case of child abuse,please call child line 1098 or Police 100
Kerala.GOD'S OWN COUNTRY

Gvt of Kerala.tourism

(picture-www.redbubble.com)





പീലാത്തോസ്

നിന്റെ മാംസം എന്റെ നാവില്‍ ഒരു കനല്‍
നിന്റെ രക്തം എന്റെ അന്നനാളത്തില്‍ ഒരു  അഗ്നിനാളം
എന്നിട്ടോ..??
ഞാനോരോടും കുംബസാരിച്ചില്ല.കാരണം എന്റെയുള്ളില്‍ യൂദാസായിരുന്നില്ല.പകരം നട്ടെല്ലില്ലാത്ത പീലാത്തോസായിരുന്നു.!
(picture-artpaintingzone.blogspot.com)

Wednesday, May 29, 2013

പൊട്ടന്‍ തെയ്യം.

ഉറഞ്ഞുതുള്ളി തീ വിഴുങ്ങിയിട്ടും
കനലിനുമേലെ നടന്നിട്ടും......
....ഹെന്‍റെ തെയ് വങ്ങളെ....
അടിയന്‍റെ കുഞ്ഞെന്തെയിങ്ങനെ
പനിക്കുളിരില്‍ തണുത്തുവിറച്ച്.........

Monday, May 27, 2013

സെല്ലുലോയ്ഡ്‌ ഒരു ഒപ്പീസാണ്.!

ഹൃദയത്തിലൂടെ ഒരു മുള്‍ക്കമ്പി വലിച്ചത് പോലെ ദൃശ്യശ്രാവ്യ അനുഭവം തന്നു കടന്നു പോകുന്ന ചില ചലച്ചിത്രങ്ങളുണ്ട്.കണ്ടുകഴിഞ്ഞാല്‍ പിന്നെ എന്തെങ്കിലും എഴുതാതെ വയ്യ.സെല്ലുലോയ്ടും അക്കൂട്ടത്തില്‍ പെടുന്നു.
             
               മലയാള സിനിമച്ചരിത്രത്തെ ക്കുറിച്ച് ഒട്ടും തന്നെ പരിഞാനമില്ലാത്ത ഒരു സിനിമാസ്വദകന്‍ എന്നാ നിലയ്ക്ക് വിഗതകുമാരന്‍, ജെ സി ഡാനിയേല്‍ എന്നൊക്കെ കേട്ട് കേള്‍വി മാത്രമായിരുന്നു.
.ആ മനുഷ്യന്റെ ജീവിതം ഇത്രമേല്‍ ദയനീയമായിരുന്നുവെന്നു അറിയിച്ചു തന്നതിന് ശ്രീ കമലിന് നന്ദി.തമ്പുരാക്കന്മാരും നാടുവഴികളുമൊക്കെ വാഴുന്ന മലയാള സിനിമയില്‍ സ്വന്തം വേരുകലെക്കുറിചോര്‍ക്കാന്‍ ഇപ്പോഴെങ്കിലും ഒരാളുണ്ടായത് ഭാഗ്യം.

                        ഉള്ളില്‍ ഒരു ലഹരിയായി പ്രചോദിപ്പിച്ച ഒരു ലക്ഷ്യത്തിനു വേണ്ടി സകല പ്രതിബന്ധങ്ങളും തരണം ചെയ്ത് ഒരു മനുഷ്യന്‍ നടത്തുന്ന യാത്രയ മനോഹരമായ ഒരനുഭവമാക്കി നമുക്ക് മുന്‍പില്‍ അനവൃതമാക്കിയത്തിനു ശേഷം വലിയൊരു ആഖാതമെല്പ്പിച്ചുകൊണ്ട് സിനിമ ഇടവേള തരുന്നു.
                    പിന്നീടാണ് ജെ സി ഡാനിയേല്‍ എന്ന സിനിമ സ്നേഹി അനുഭവിച്ച യാതനകളുടെ ചിത്രം നമുക്കുമുന്പിലെക്കുവരിക.ഒരു മനുഷ്യന്റെ ജീവിതഭാഗധേയം നിര്‍ണയിക്കുന്നത് ആരോക്കെയാനെന്ന അസ്വസ്ഥതപ്പെടുതുന്ന ഒരു ചോദ്യം ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്‌...
          ഹൃദയസ്പര്‍ശിയായ രണ്ടു രംഗങ്ങള്‍ക്ക് സംവിധായകനും നായകനും നായികയും പ്രശംസ അര്‍ഹിക്കുന്നു.ഒന്ന് ദാനിയേലിന്റെ മരണരന്ഗവും മറ്റൊന്ന് അയാളുടെ മകന്റെ ഒരു ചെറിയ പ്രഭാഷണവുമാണ്.പഴക്കമേറിയ വീഞ്ഞുപോലെ വീര്യമെരുന്നതാണ് തന്റെ അഭിനയസിധിയെന്നു ടി ജി രവി തെളിയിക്കുന്നു.ഒരു ചെറിയ സീനിലൂടെ.
              കഥ തന്നെയാണ് സിനിമയുടെ കരുത്തെന്നു ഒരിക്കല്‍ക്കൂടി തെളിയുന്നു.ഇതൊരു ആത്മകഥാസ്പര്‍ശമുള്ള ചിത്രമാണെങ്കില്‍ കൂടി.സിനിമയില്‍ നമ്മെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന വ്യക്തിത്വം ദാനിയേലിന്റെ ഭാര്യയുടെതാണ്.ഭര്‍ത്താവിന്റെ സ്വപ്നപൂരതീകരനിതിനായ് തോളോട് തോള്‍ ചേര്‍ന്ന് നിന്ന ആ സ്ത്രീ,എല്ലാ ദുരിതങ്ങളുടെയും അവസാനം ഒരു ജീര്‍ണിച്ച വീട്ടില്‍ മരണത്തോട് മല്ലിടുന്ന ഭര്‍ത്താവിനോട് പറയുന്ന വാക്കുകളില്‍ അവരുടെ ഹൃദയത്തിന്റെ മഹത്വം വ്യക്തതയോടെ കിടക്കുന്നു.കൂര്‍ക്കം വലിക്കുന്ന ശബ്ദം പോലും വിവാഹമോചനത്തിന് കാരണമാക്കുന്ന ദമ്പതിമാര്‍ ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ടെന്നു മനസ്സിലാക്കുന്നത് നന്ന്.
                                                      എന്റെ പ്രിയ നാട്ടില്‍ ഇപ്പോഴും അല്‍പ്പാല്‍പ്പമായി ചലം വമിപ്പിച്ചുകൊണ്ടിരിക്കുന്ന ജാതി-വര്‍ണ്ണ ചിന്തകളെക്കുരിചോര്ത്ത് ആത്മനിന്ദ അനുഭവിക്കാനും സിനിമ ഇടയാക്കി.മതഭ്രാന്തന്മാരുടെ കോപത്തിനിരയായി പലായനം ചെയ്ത വിഗതകുമാരനിലെ റോസി ഒരു നീറ്റലായി മനസ്സില്‍ കിടക്കുന്നു.

               ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ കൊടുതതെന്തോക്കെയാണോ അതെ അയാള്‍ക്ക് കിട്ടിയിട്ടുള്ളൂ.മരണശേഷം ചെയുന്നതൊക്കെ നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുതലാണ്.അതുപോലൊരു മരണാന്തര കര്‍മമാണ് ഈ സിനിമ.തീര്‍ച്ചയായും അത്രമാത്രം.കാരണം അനുഭവങ്ങളില്‍ നിന്നും ഒന്നും പഠിക്കാതിരിക്കുക എന്നതാണല്ലോ നമ്മുടെയൊക്കെ പാരമ്പര്യം.നീതിനിഷേധങ്ങളുടെയും നന്ദികേടിന്റെയും വഞ്ചനയുടെയും സ്നേഹരഹിത്യത്തിന്റെയുമൊക്കെ വിഷം തീണ്ടാത്ത ഒരു നവലോകതിലെക്കുള്ള പ്രതീക്ഷയനല്ലോ ജീവിതം.ആ നടക്കാത്ത സ്വപ്നവും പേറി നമുക്ക് കാത്തിരിക്കാം.അതുവരെ ഇത്തരം ബാലിതര്‍[പ്പണങ്ങള്‍ കൊണ്ടും ഒപ്പീസുകള്‍ കൊണ്ടും മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുക.

Monday, May 20, 2013

ചതി

ഈ മഹാവലയ്ക്ക് ഇരുകോണുകളിലിരുന്നു നമ്മള്‍ മിണ്ടിത്തുടങ്ങി.
സുഖദുഖങ്ങളും പിന്നെ എന്റെ ഹൃദയവും കൈമാറി.
ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍ ചോരപുരണ്ട ചിരിയുമായി നീ ഒരു ചിലന്തി.
ഞാനൊരു ഹൃദയം നഷ്ടമായ തുമ്പിയും.

ബോബിയച്ചന്‍.



ഇതൊരു ചെറിയ പരിചയപ്പെടുത്തലാണ്.അച്ചനെ പരിചയമില്ലാത്ത എന്റെ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഞാന്‍ ബോബിയച്ച്നെ ക്കുറിച്ച് കേട്ടത്.ഇവിടെ കുവൈറ്റില്‍ ഒരു സന്ദര്‍ശനത്തിനുവന്നതായിരുന്നു  അച്ചന്‍.,
ഭക്തിപാരവശ്യതാല്‍ അലമുറയിടുന്ന പ്രാര്‍ത്ഥനയോഗങ്ങളില്‍ തല്പ്പര്യമില്ലാതിരുന്നതിനാല്‍ അച്ചന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോകനിരുന്നതല്ല.പക്ഷെ മാത്യുച്ചായന്റെ നിര്‍ദേശപ്രകാരം ഞാന്‍ ഗുരുചരണം എന്ന ബോബിയച്ചന്റെ പ്രഭാഷണങ്ങള്‍ കണ്ടു.ഇതുവരെ ഒരു ഗുരുക്കന്മാരോടും തോന്നിയിട്ടില്ലാത്ത ഒരു അടുപ്പം "മത്സരം"എന്ന ഒറ്റ പ്രഭാഷണത്തിലൂടെ അച്ചനോട് എനിക്ക് തോന്നി.

ഏതു മഹത്തായ ദര്‍ശനങ്ങളും ഒരുവന്റെ ദേശവും സംസ്കാരവുമായി ,സത്വം നിലനിത്തിക്കൊണ്ടു തന്നെ ഇഴുകിച്ചേരുമ്പോഴാണ്  അതിനോട്കൂ ടുതല്‍ ആത്മബന്ധം അനുഭവിക്കാനാവുക എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍..,ആ ഒരു അനുഭവമാണ് അച്ചന്റെ ഭാഷണങ്ങളില്‍ ഞാന്‍ കണ്ട ആകര്‍ഷണീയത,
"സത് സന്ഗ്" എന്ന് വിശേഷിപ്പിച്ചാണ് അച്ചന്‍ ഓരോ പ്രഭാഷണവും തുടങ്ങുക,പിന്നെയങ്ങോട്ട് ബൈബിളില്‍ തുടങ്ങി   ഭാരതീയ ബുദ്ധ സെന്‍ ദര്‍ശനങ്ങളും ഖുര്‍ ആനും
ഗീതയുടെയുമൊക്കെ നന്മകള്‍ നുകര്‍ന്ന്  ഹൃദയത്തെയും നയനങ്ങളെയും ആര്‍ദ്രമാക്കുന്ന വാക്കുകളിലൂടെ  ബൈബിളില്‍ അവസാനിക്കുന്ന  ഒരു യാത്രയാണ്.ഓളപ്പരപ്പിലൂടെ പതുക്കെ നീങ്ങുന്ന ഒരു വഞ്ചിയില്‍ മിഴികള്‍ പൂട്ടിയിരിക്കുന്ന പോലോരനുഭവം.ഹൃദയത്തെ സ്പര്‍ശിക്കാതെ അച്ചന്റെ ഒരു പ്രഭാഷണങ്ങളും അവസാനിക്കുന്നില്ല.

ക്രിസ്തുവാണ്‌ രക്ഷ....അതുമാത്രമാണ് ഏക വഴി....എന്നുള്ള പതിവ് വചനങ്ങളില്ലാതെ ബൈബിളിലൂടെ തന്നെ നമ്മുടെ ചങ്കിലേക്ക്‌ തീ കോരിയിടുന്നുന്നുണ്ട് അച്ചന്‍.,പിന്നെ സാന്ത്വനത്തിന്റെ കുളിരും.അതുകൊണ്ട് തന്നെ ഏതൊരാള്‍ക്കും ജാതിമത ഭേദമില്ലാതെ ആസ്തിക നാസ്തിക വ്യത്യാസമില്ലാതെ ആസ്വദിക്കാവുന്നതാണ് അച്ചന്റെ പ്രഭാഷണങ്ങള്‍ എന്നാണ് എന്റെ അഭിപ്രായം.

എല്ലാ സംസാരദുഖങ്ങളെയും അതിന്റെ പാട്ടിനു വിട്ടു അല്‍പസമയം ഈ ആത്മീയതയുടെ ആല്‍മരച്ചുവട്ടില്‍ ഇരിക്കുക.ചന്ദനത്തിന്റെ പനിനീരിന്റെ ഗന്ധമുള്ള ഒരു ബൈബിള്‍ വായിക്കുന്ന സുഖം അനുഭവിക്കുക.
http://www.youtube.com/watch?v=8Jp7a8aK-p8&feature=share&list=PL0EE4AF3BC3620086

Saturday, May 18, 2013

തിടമ്പിന്‍റെ ദുഃഖം


ഈ പൂരചൂടില്‍ ഉരുകി തോട്ടിയുടെയും കുന്തതിന്റെയും ഭീഷണിയില്‍ കാലിലെ വ്രണത്തില്‍ ചങ്ങല ഉരയുന്ന പ്രാണവേദനയുമായി നില്‍ക്കുന്ന ഈ കറുത്ത ജന്മത്തിന്റെ മുതുകത്തിരുത്താന്‍ മാത്രം എന്ത് തെറ്റ് ഞാന്‍ നിങ്ങളോട് ചെയ്തു??....അവന്റെ ശാപവും കൂടി ഞാന്‍ പേറണമോ എന്റെ മുടിയനായ പുത്രാ??

Wednesday, May 15, 2013

ആദ്യരാത്രി

മദനസുരഭില നിമിഷങ്ങളുടെ ആദ്യരാത്രിയില്‍ ഒരു നിലവിളിയോടെ അയാള്‍ മണിയറയില്‍ നിന്നും ഇറങ്ങിയോടി.
അവളുടെ ജനനെദ്രിയത്തില്‍ മെഴുകുതിരികളും കുപ്പിയും.!!!

Tuesday, May 14, 2013

ഭൂമിയുടെ പാല്


ഒന്നര വയസ്സുള്ള എന്റെ മകള്‍ക്ക് വെള്ളമെല്ലാം പാലാണ്!
ടാപ്പില്‍ നിന്ന് വരുന്നതും വഴിയരുകില്‍ കെട്ടിക്കിടക്കുന്നതും മഴപെയുന്നതും എല്ലാം അവള്‍ക്കു പാല്...!! എത്ര തിരുത്തിയിട്ടും അവള്‍ പാലെന്നു തന്നെ വിളിക്കുന്നു.
ശരിയാണ് അവള്‍ പറയുന്നത് എന്ന് എനിക്ക് തോന്നി.ഭൂമി ചുരത്തുന്ന പാലല്ലേ ജലം? എത്ര അശ്രദ്ധയോടെ നമ്മള്‍ ഉപയോഗിച്ചു പാഴാക്കുന്ന ഈ ജലം പാല് തന്നെ.ഇനിയൊരു യുദ്ധമുണ്ടായാല്‍ വെള്ളത്തിന്‌ വേണ്ടിയകുമത്രേ.എന്നിട്ടും നമുക്കൊന്നും ഒരു കൂസലുമില്ല.
പിഞ്ചു കുഞ്ഞുങ്ങളില്‍ നിന്ന് പോലും ചിലതൊക്കെ പഠിക്കാനുണ്ടെന്നു തോന്നുന്നു.
....വളരുമ്പോള്‍ ഇവളും നിഷ്കളങ്കതയൊക്കെ നഷ്ടമായി നമ്മെ പ്പോലെയാകും.എങ്കിലും ഈ പ്രകൃതിയെയും പരിസ്ഥിതിയെയുമൊക്കെ സ്നേഹിക്കുന്ന ഒരുവളായി തീര്‍ന്നിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു
പോകുന്നു....